facebook

റബ്ബർ വില പൊട്ടി; ചൈന തന്ന പണിയോ ?

2 Min Read

റബ്ബർ വില പൊട്ടി; ചൈന തന്ന പണിയോ ?

പ്രതികൂല കാലാവസ്ഥയും കനത്തമഴയും മൂലം ആഗോളതലത്തിൽ ഉത്പാദനം ഇടിഞ്ഞിട്ടും വില കൂടാതെ റബ്ബർ വിപണി.

സാധാരണ ഉത്പാദനം കുറയുമ്പോൾ ഉണ്ടാകുന്ന വിലക്കയറ്റം ഇത്തവണ ഉണ്ടായില്ല. വില 200-ന് മേലേക്ക് കുതിപ്പിനും ശ്രമിക്കുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ തിരയാൻ ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യാം:CLICK HERE

ഉത്പാദനം ഇടിഞ്ഞ സമയത്ത് കോട്ടയത്ത് വ്യാപാരിവില 190 രൂപയിൽ തുടരുന്നത് വ്യാപാരികളിലും കർഷകരിലും അതിശയവും ആശങ്കയും ഉയർത്തി.

ബോർഡ് പ്രസിദ്ധീകരിക്കുന്ന വില ആർഎസ്എസ് നാലിന് 198 രൂപയാണ്. ബാങ്കോക്കിൽ അന്താരാഷ്ട്ര വില ആർഎസ്എ സ് മൂന്നിന് 200.75 രൂപയാണ്.

ആർഎസ്എസ് നാലിന് 199.95 രൂപയും. 200 കടന്നതു തന്നെ വളരെ ശ്രമകരമായാണ്. ചരക്കിന്റെ 40 ശതമാനംവരെ വാങ്ങുന്ന ചൈനയിലെ വ്യാപാരികൾ പുലർത്തുന്ന നിസ്സംഗതയാണ് ആഗോ ളതലത്തിൽ വില വർധനവിന് തടസമായിരിക്കുന്നത്.

ചൈനയിലെ വ്യാവസായിക പ്രവർത്തനങ്ങൾ യുദ്ധവും പകരച്ചുങ്കവും കാരണം ഇത്തവണ മെച്ചപ്പെട്ടിട്ടില്ല.

പശ്ചിമേഷ്യൻ യുദ്ധസാഹചര്യം ഉത്പന്ന നീക്കത്തിന് തടസ്സമു ണ്ടാക്കുമെന്ന ആശങ്ക പരത്തി. വിപണിയിൽ ചരക്ക് കുറവുള്ള പ്പോൾ വാങ്ങിവെക്കാൻ താത്പര്യം കാട്ടുന്ന ഊഹക്കച്ചവടക്കാരും പിന്നാക്കം നിൽക്കുന്നു.

ഇന്തോനേഷ്യ, തായ്ലന്റ് എന്നിവിടങ്ങളിൽ മഴ കാരണം 6-10 ശതമാനം വരെ ഉത്പാദനം ഇടിച്ചിരുന്നു. കേരളത്തിലും ഉത്പാദനം കുറഞ്ഞു. പ്ലാസ്റ്റിക് / മഴമറ ഇടൽ കാര്യമായി പുരോഗമിച്ചില്ല.

ക്ഷാമം തുടരുകയും യുദ്ധ സാഹചര്യം ഒഴിയുകയും ചെയ്താൽ വില 220-ന് മേലെ പോ കുമെന്നാണ് സൂചന.

തേങ്ങ വിലയ്ക്കൊപ്പം നില ഉയർന്ന് തെങ്ങിൻ തൈ

കട്ടപ്പന: പച്ചത്തേങ്ങവില കിലോയ്ക്ക് 80 രൂപയിലെത്തി നിൽക്കുമ്പോൾ തെങ്ങിൻ തൈയ്ക്കും ആവശ്യക്കാരേറി .

കഴിഞ്ഞവർഷം കൃഷിഭവനുകളിൽനിന്ന് തെങ്ങിൻതൈകൾ ഒഴിവാക്കാൻ നെട്ടോട്ടമോടിയിരുന്ന സ്ഥിതി ഇക്കുറി മാറി.

മുൻവർഷത്തേക്കാൾ തൈകളുടെ ആവശ്യം ഇരിട്ടിയിലെത്തിയിട്ടു ണ്ടെന്നാണ് കൃഷിവകുപ്പിൻ്റെ വില യിരുത്തൽ.

മലയോരത്തും ഭാഗി കമായി ഇടനാട്ടിലും നേരിടുന്ന കാ ട്ടുപന്നിശല്യമാണ് കർഷകരുടെ..Read More

കിതച്ച പൈനാപ്പിൾ വില വീണ്ടും കുതിച്ചു…! പക്ഷെ….കർഷകന്റെ അവസ്ഥ ഇതാണ്….

വിലയിടിവിൽനിന്ന് പൈനാപ്പിൾ വീണ്ടും കരകയറുന്നു. കഴിഞ്ഞ മാസം 20 രൂപയിൽ താഴെയെത്തിയ സ്പെഷ്യൽ ഗ്രേഡ് പൈനാപ്പിളിന് 50 രൂപയും, പച്ചയ്ക്ക് 48 രൂപയും പഴത്തിന് 30 രൂപയുമായി വില.

എന്നാൽ തോട്ടങ്ങളിൽ വിളവെടുപ്പിന് പാകമായ പൈനാപ്പിൾ ഇല്ലാത്തതിനാൽ കർഷകർക്ക് പ്രയോജനമില്ല. സ്ഥിതി തുടർന്നാൽ വില ഇനിയും വർധിക്കും.

മാർച്ച് അവസാനം 55-60 രൂ പയായിരുന്നു പഴത്തിന്റെ വില. ഏപ്രിൽ തുടക്കത്തിലും 50 രൂ പയ്ക്ക് മുകളിൽ വിലയുണ്ടായിരു ന്നു. എന്നാൽ വില ഘട്ടംഘട്ടമാ യി പെട്ടെന്ന് ഇടിഞ്ഞു. മേയ് ആദ്യവാരം വില…Read More

ഊട്ടിയുടെ ഭൂപ്രകൃതിയിൽ സ്ര്‌ടോബറി വിളയുന്നൊരു ഗ്രാമം കേരളത്തിൽ…!

സംസ്ഥാനത്ത് ഊട്ടിയിലെ ഗുണനിലവാരത്തിൽ ശീതകാല പച്ചക്കറികൾ വിളയുന്ന പ്രദേശമാണ് ഇടുക്കിയിലെ വട്ടവട. വട്ടവടയിലെത്തുന്ന സഞ്ചാരികൾകളെ ഇപ്പോൾ സ്വാഗതം ചെയ്യുന്നത് സ്‌ട്രോബറി കൃഷിയും സ്‌ട്രോബറി ഉത്പന്നങ്ങളുമാണ്.

മൂന്നാറിൽ നിന്നും 42 കിലോമീറ്റർ മാത്രം ദൂരമുള്ള ചെറുഗ്രാമമായ വട്ടവടയിൽ പ്രധാന ജങ്ഷനോട് ചേർന്ന് തന്നെ ഓട്ടേറെ സ്‌ട്രോബെറിത്തോട്ടങ്ങളുണ്ട. തോട്ടങ്ങളോട് ചേർന്ന് പലയിടത്തും..Read More

https://bharatheeyavartha.com/farmers-who-took-care-of-cardamom-plants-in-summer-face-setbacks-in-summer-rains/

Summary:
Despite adverse weather conditions and heavy rainfall affecting global production, rubber prices have not increased in the market.

Share This Article