മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

bvadmin
By
bvadmin
1 Min Read

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മുംബൈ: 47 ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഹോമിയോപ്പതി വിദ്യാർഥിയെ മുംബൈ പൊലീസ് ഭിക്ഷയാചിക്കുന്ന നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാന്ദേഡ് സ്വദേശിയും മൂന്നാം വർഷ ഹോമിയോ വിദ്യാർഥിയുമായ അഭയ് സുരേഷ് ബെൽകോണിയെയാണ് പൊലീസ് കണ്ടെത്തിയത്.

ഏപ്രിൽ 4-നാണ് അഭയ് കാണാതായത്. ജൽഗാവിലെ കോളജിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെയാണ് ഫോണും പണവും സർട്ടിഫിക്കറ്റുകളും അടങ്ങിയ ബാഗ് നഷ്ടമായതെന്ന് അഭയ് പൊലീസിനോട് പറഞ്ഞു.

ഇതിനുമുമ്പ് തന്നെ മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന അഭയ്, ബാഗ് നഷ്ടമായതോടെ കൂടുതൽ മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് വിവരം. തുടർന്ന് എവിടെയൊക്കെ സഞ്ചരിച്ചുവെന്നോ ഏതെല്ലാം ട്രെയിനുകളിൽ യാത്ര ചെയ്തുവെന്നോ അദ്ദേഹത്തിന് ഓർമിക്കാനായില്ല.

കുടുംബം വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ തുടരുന്നതിനിടെ അഭയ് മഹാരാഷ്ട്രയിലെ പല ഭാഗങ്ങളിലായി അലഞ്ഞുതിരിയുകയായിരുന്നു. ഒടുവിൽ നാന്ദേഡിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെയുള്ള മുംബൈയിലെ മലാഡ് എസ്.വി റോഡിൽ എത്തി.

വിശപ്പകറ്റാൻ ഭിക്ഷയാചിക്കുന്ന നിലയിലായിരുന്ന അഭയിയെ മുംബൈ പൊലീസിന്റെ ഭിക്ഷാടന വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് കണ്ടെത്തിയത്.

യുവാവിന്റെ വിവരങ്ങൾ പരിശോധിച്ച പൊലീസ് ഇയാൾ കാണാതായ വിദ്യാർഥിയാണെന്ന് തിരിച്ചറിഞ്ഞു. വിവരം ലഭിച്ചതോടെ പ്രതീക്ഷ കൈവിട്ടിരുന്ന കുടുംബത്തിന് ആശ്വാസമായി.

പൊലീസിന്റെ അറിയിപ്പ് ലഭിച്ച ഉടൻ അഭയിയുടെ പിതാവ് മുംബൈയിലെത്തി മകനെ ഏറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങി.

English Summary

A 25-year-old homoeopathy student who had gone missing 47 days ago was found begging on the streets of Mumbai. Police identified him during an anti-begging drive and reunited him with his family after tracing his identity.

missing-homeopathy-student-found-begging-mumbai

മുംബൈ, കാണാതായ വിദ്യാർഥി, ഹോമിയോ വിദ്യാർഥി, മഹാരാഷ്ട്ര, പൊലീസ്, മനുഷ്യകഥ, മാനസിക സമ്മർദം, നാന്ദേഡ്, ബ്രേക്കിംഗ് ന്യൂസ്, ഇന്ത്യ വാർത്ത

Share This Article