രഹസ്യബന്ധം; ഭർത്താവിനെ കൈയോടെ പിടിക്കാൻ കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറി ഭാര്യ; 100 മീറ്റർ ദൂരം വലിച്ചിഴച്ച ഞെട്ടിക്കുന്ന ദൃശ്യം വൈറൽ!

1 Min Read

മഥുര: ഭർത്താവിന്റെ വിവാഹേതര ബന്ധം സംശയിച്ച ഭാര്യ കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറി തെളിവുസഹിതം പിടികൂടാൻ ശ്രമിച്ച സംഭവം ഉത്തരപ്രദേശിൽ ചർച്ചയാകുന്നു. മഥുരയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

സുഭാഷ് നഗർ സ്വദേശിയായ നേത്രപാൽ സിങ് എന്നയാൾ മറ്റൊരു യുവതിയുമായി അടുപ്പത്തിലാണെന്ന് ഭാര്യ ഗോദാവരിക്ക് സംശയമുണ്ടായിരുന്നു. എന്നാൽ വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ ബന്ധം സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ലെന്നാണ് റിപ്പോർട്ട്.

ദേവ്ചര ക്രോസിങ്ങിന് സമീപം നിൽക്കുന്നതിനിടെയാണ് ഭർത്താവിന്റെ കാർ കടന്നുപോകുന്നത് ഗോദാവരി ശ്രദ്ധിച്ചത്. കാറിൽ മറ്റൊരു യുവതിയും ഉണ്ടായിരുന്നതോടെ ഗോദാവരി വാഹനത്തിന്റെ ബോണറ്റിലേക്ക് ചാടിക്കയറി. ഇതോടെ കാർ നിർത്താതെ മുന്നോട്ടെടുത്ത നേത്രപാൽ ഏകദേശം 100 മീറ്ററോളം വാഹനം ഓടിച്ചതായി പറയുന്നു.

സംഭവം കണ്ട നാട്ടുകാർ വാഹനം തടഞ്ഞ് ഗോദാവരിയെ രക്ഷപ്പെടുത്തി. തുടർന്ന് പരിക്കേറ്റ ഗോദാവരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ഭർത്താവ് തന്നെ ചതിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നും ഗോദാവരി പരാതിയിൽ ആരോപിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന യുവതി തന്നെ ആക്രമിക്കുകയും സ്വർണമാല പൊട്ടിച്ചെടുത്ത് രക്ഷപ്പെടുകയും ചെയ്തതായും അവർ പറഞ്ഞു.

അതേസമയം, തനിക്ക് ലിഫ്റ്റ് നൽകിയതേയുള്ളൂവെന്നും ആക്രമണം നടത്തിയത് ഗോദാവരിയാണെന്നുമാണ് യുവതിയുടെ വിശദീകരണം. പരാതിയുടെ അടിസ്ഥാനത്തിൽ നേത്രപാൽ സിങ്ങിനും യുവതിക്കുമെതിരെ കൊലപാതകശ്രമം, അപകടകരമായ ഡ്രൈവിങ്, ആക്രമണം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

English Summary

A woman in Uttar Pradesh’s Mathura allegedly jumped onto the bonnet of her husband’s car after spotting him with another woman. The vehicle reportedly dragged her for nearly 100 metres before locals intervened. Police have registered a case against the husband and the woman accompanying him based on the wife’s complaint.

Share This Article